ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെ 21 എംഎല്‍എമാര്‍ക്കെതിരെ വിവിധ കേസുകളില്‍ പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നു. 25 കേസുകളിലാണ് കുറ്റപത്രം തയ്യാറാകുന്നത്. ഇതില്‍ ആറു കേസുകളില്‍ അരവിന്ദ് കെജ്രിവാള് ഉള്‍പ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെയും കേസുകളുണ്ട്.
രാഷ്ട്രീയപരമായ കുറ്റങ്ങള്‍ മാത്രമാണ് കെജ്രിവാളിനെതിരെയുള്ളത് എന്നാല്‍ മറ്റ് നേതാക്കള്ക്കെയതിരെ സ്ത്രീ പീഡനം, അനധികൃതമായി മദ്യം കൈവശംവയ്ക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് നരേഷ് ബലിയനിന് എതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. മനോജ് കുമാറിനെതിരെ പീഡനക്കുറ്റവും ജനങ്ങളെ മര്‍ദ്ദിച്ചതിന് ദല്‍ഹി അസംബ്ലി സ്പീക്കര്‍ റാം നിവാസ് ജോയലിനെതിരെയും കുറ്റപത്രം ഉണ്ട്.
വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ കുടുങ്ങിയതോടെ കെജ്രിവാളും സംഘവും സമ്മര്‍ദ്ദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസുകായി ദല്‍ഹി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: