ന്യൂദല്‍ഹി: ബിഹാര്‍ എംപി പപ്പു യാദവ് വിമാനത്തിനുള്ള എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയെന്ന് പരാതി. പാറ്റ്നയില്‍നിന്നും ദല്‍ഹിയിലേക്കുള്ള യാത്രയില്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണു സംഭവമുണ്ടായത്.
വിമാനത്തിന്റെ ഇടനാഴിയില്‍ ഭക്ഷണത്തിന്റെ അവശിഷ്ടം ഇടാന്‍ ശ്രമിച്ച എംപിയെ എയര്‍ ഹോസ്റ്റസ് തടഞ്ഞു. ഇതില്‍ ക്ഷുഭിതനായ എംപി എയര്‍ ഹോസ്റ്റസിനെ അടിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണു പരാതി. എയര്‍ ഹോസ്റ്റസിനോട് മാത്രമല്ല, വിമാനത്തിലെ മറ്റ് ജീവനക്കാരോടും എംപി കയര്‍ത്തു സംസാരിച്ചു.
എന്നാല്‍, സംഭവം യാദവ് നിഷേധിച്ചു. ഇങ്ങനയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിമാനജീവനക്കാര്‍ സംഭവം കരുതലോടെയാണു കൈകാര്യം ചെയ്തത്. ഇത്തരമൊരു സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണു ജെറ്റ് എയര്‍വേസ് അധികൃതര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: