പാട്ന: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെ യോഗ പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകര്‍. അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21ന് പാട്നയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന അമിത് ഷായ്ക്ക് യോഗയുമായി ബന്ധപ്പെട്ട പരിശീലനം നല്‍കാനാണ് മുസ്ലിം അധ്യാപകര്‍. പ്രശസ്ത യോഗപരിശീലകനായ മുഹമ്മദ് തമന്നയും അശോക് സര്‍ക്കാരുമാണ് അമിത് ഷായ്ക്ക് പരിശീലനം നല്‍കുന്നതെന്ന് പതഞ്ജലി യോഗപീഠ് ഇന്‍ ചാര്‍ജ് അജിത് കുമാര്‍ പറഞ്ഞു. മെയിനുള് ഹക്ക് സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.
ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, രാജീവ് പ്രതാപ് റൂഡി, രാധാ മോഹന്‍സിങ്, രാംകൃപാല്‍ യാദവ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. അതിനിടെ പാട്നയില്‍ നടക്കുന്ന യോഗ പരിപാടി നാടകമാണെന്നാരാപിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. ഇതിനു മറുപടിയായി നിതീഷ് കുമാര്‍ പ്രാണായാമം പരിശീലിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: