കൊച്ചി: ലൗ ജിഹാദിനിരയായി എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിനി അനുജ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ ചാവക്കാട് സ്വദേശി ഖാലിമിനാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും പാസ്പോര്‍ട്ട് കീഴ്ക്കോടതിയില്‍ കെട്ടിവയ്ക്കണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജസ്റ്റിസ് എബ്രഹാം മാത്യു പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതികക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് കളമശ്ശേരി പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്.
കഴിഞ്ഞ മാസം 15ന് രാത്രിയാണ് അനുജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാലിമിനൊപ്പം വാടക വീട്ടിലായിരുന്നു അനുജയുടെ താമസം. മതംമാറാന്‍ വിസമ്മതിച്ച അനുജയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്. ആത്മഹത്യയാക്കി കേസ് അവസാനിപ്പിച്ച ലോക്കല്‍ പോലീസിന്റെ നടപടിക്കെതിരെ ആക്ഷന്‍ കമ്മറ്റി രംഗത്തെത്തുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണവും കാര്യക്ഷമമല്ലെന്ന് ആക്ഷന്‍ കമ്മറ്റി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനിടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: