ന്യൂദല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷ നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു. നാല് ആഴ്ചക്കുള്ളില്‍ പരീക്ഷ നടത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
ഇത്ര ചുരുങ്ങിയ കാലയളവില്‍ പ്രവേശന പരീക്ഷ നടത്താനാവില്ലെന്ന് സിബിഎസ്ഇ പറഞ്ഞു. സിബിഎസ്ഇ ഇന്ന് നല്കിയ അപേക്ഷ കോടതി നാളെ പരിഗണിക്കും. അഖിലേന്ത്യാ തലത്തില്‍ മറ്റ് ഏഴ് പരീക്ഷകള്‍ നടത്താനുണ്ടെന്നാണ് സിബിഎസ്ഇയുടെ വാദം.
പ്രവേശനപ്പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് മെയ് മൂന്നിന് നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് സുപ്രീംകോടതി റദ്ദാക്കിയത്. രണ്ടായിരം സീറ്റുകളിലേക്കായി 6.3 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 44 വിദ്യാര്‍ത്ഥികളാണ് ക്രമക്കേട് കാണിച്ചത്.
ഹരിയാനയിലെ ഒരു സെന്ററിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. രൂപ് സിംഗ് ഡാങ്കി എന്നയാള്‍ക്കാണ് ആദ്യം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയത്. ഇയാള്‍ വിവിധ ഡോക്ടര്‍മാരില്‍ നിന്ന് ഉത്തരങ്ങള്‍ സംഘടിപ്പിച്ച് മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വാട്സ് ആപ്പിലൂടെയും എസ്എംഎസിലൂടെയും അയച്ചുകൊടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, രൂപ് സിംഗിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: