കൊച്ചി : കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികള്‍ മാത്രം ചെയ്യുന്ന സിപിഎം രാജ്യത്തെ ഏറ്റവും വലിയ കര്‍ഷക വിരുദ്ധ പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ചൈനയിലും റഷ്യയിലും ബംഗാളിലും തകര്‍ന്നടിഞ്ഞ സിപിഎമ്മിന് കേരളത്തിലും നിലനില്‍പ്പില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോകാനെത്തിയ തൊഗാഡിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ച് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ഗ്രാമങ്ങളിലെ നിര്‍ധരരായ കര്‍ഷകരെ ജതി-മത ചിന്തകളില്ലാതെ സഹായിക്കുന്നതില്‍ സിപിഎം വിളറിപൂണ്ട് നടക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇടുക്കിയിലെ കര്‍ഷകര്‍ രക്ഷപ്പെടുന്നതിന് വേണ്ടി സൗജന്യമായി പരിശീലനം നല്‍കുന്നത് എങ്ങനെയാണ് കര്‍ഷക വിരുദ്ധമാകുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്നും തെഗാഡിയ ആവശ്യപ്പെട്ടു.
രാജ്യത്തെ 1500 ഗ്രാമങ്ങളില്‍ കര്‍ഷകരെ ദത്ത് എടുത്ത് പരിശീലനം നല്കി പുത്തന്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തുവാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഒരു ഗ്രാമത്തില്‍ 100 പേരെ തെരഞ്ഞെടുത്താണ് പ്രത്യേക പരിശീനലങ്ങള്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇടുക്കിയില്‍ കര്‍ഷകരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.
രാജ്യത്തെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്ക്ക് ഇപ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി വില കിട്ടിയാല്‍ മാത്രമേ, കര്‍ഷകര്‍ രക്ഷപ്പെടുകയുള്ളൂ. ഇതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തി വരികയാണ്. രാജ്യത്തെ കര്‍ഷകരുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിച്ച് കര്‍ഷകരുടെ സന്തോഷത്തിന്റെ വിത്തുകള്‍ കണ്ടെത്തുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കര്‍ഷകര്‍ക്ക് ഇന്ന് ആയിരത്തില്‍ താഴെ മാത്രമാണ് വരുമാനമുള്ളതെന്നും ഇതില്‍നിന്നും വളര്‍ച്ചയുണ്ടാകണമെന്നും തൊഗാഡിയ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: