കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അഡ്വ. ജനറല്‍ കെ പി ദണ്ഡപാണിയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. അന്വേഷണം പൂര്‍ത്തിയായെന്നും കൃത്യതയോടെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍ കോഴക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് എസ്പിക്കു നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
വിജിലന്‍സിനെ സിബിഐ മാത്യകയില്‍ സ്വതന്ത്ര സംവിധാനമാക്കണമെന്ന് കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ അന്വേഷണ സംവിധാനത്തെയും കോടതി വിമര്‍ശിച്ചു. സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും പല അന്വേഷണങ്ങളും ശരിയായ രീതിയിലല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് നിയമസാധുതയില്ലാത്ത അന്വേഷണ സംഘമാണെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി കെ ടി മോഹനന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: