തൃശൂര്‍: എസ്എഫ്ഐയിലെ കൊഴിഞ്ഞ് പോക്ക് സംസ്ഥാന സമ്മേളനത്തിലെ ശക്തി പ്രകടനത്തിലും തെളിഞ്ഞു. ഇന്നലെ രാവിലെ പത്ത് മണിക്ക് സിഎംഎസ് സ്കൂളിന് സമീപത്ത് നിന്ന് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ശക്തി കാണിക്കുന്നതിനുള്ള വിദ്യാര്‍ത്ഥികള്‍ എത്താതിരുന്നതോടെ നേതൃത്വം കുഴങ്ങി. ഒടുവില്‍ റാലിക്കായി ‘പ്രവര്‍ത്തകരെ’ ഇറക്കുമതി ചെയ്താണ് പതിന്നൊന്നരയോടെ തുടങ്ങിയത്. ഇതാകട്ടെ എസ്എഫ്ഐയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായി മാറി.
തെക്കേ ഗോപുര നടയില്‍ സമ്മേളനം സമാപിച്ച ഉടനെ ഇറക്കുമതിക്കാര്‍ സ്ഥലം വിട്ടു. ബാക്കിയുള്ളവര്‍ ക്ഷേത്രമൈതാനത്തിന്റെ സൗന്ദര്യം ആസ്വദിച്ച് പരിസരങ്ങളില്‍ ചുറ്റിപ്പറ്റി നിന്നു. അണികള്‍ കൊഴിഞ്ഞുപോകുന്നുവെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടൂന്നതായി സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സമ്മേളനം. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ മാത്രമാണെത്തിയത്. സി.പി.എം, ഡിവൈഎഫ്ഐ സഖാക്കള്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവന് എം.പിയുടെ ഉദ്ഘാടനപ്രസംഗം കഴിഞ്ഞപാടെ എഴുന്നേറ്റു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞിരുന്നതെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.
ദ്യാര്‍ത്ഥി സംഘടനയെ സി.പി.എം ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കെ പിണറായി സമ്മേളനത്തിന് എത്താതിരുന്നത് വിവാദമായി. ഇതിനിടെ തുടര്‍ച്ചയായി മുതിര്‍ന്ന നേതാവ് വിഎസിനെ പങ്കെടുപ്പിക്കാതിരിക്കുന്നതില് സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് രൂക്ഷമായ ചര്‍ച്ചക്ക് ഇടയാക്കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: