മലപ്പുറം: ആട്ടിറച്ചിയുടേയും മാട്ടിറച്ചിയുടേയും പേരില്‍ മലപ്പുറത്ത് നടമാടുന്നത് പൈശാചികത. ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമായ പശുക്കിടാങ്ങളേയും പശുക്കുട്ടികളുടെ ഭ്രൂണവും വരെ ഇറച്ചിയാക്കി വില്‍ക്കുന്ന കൊടുംക്രൂരതയാണ് ഇവിടെ നടക്കുന്നത്. ഇവ ആട്ടിറച്ചിയില്‍ കലര്‍ത്തിയാണ് കച്ചവടം. ഗര്‍ഭിണിയായ പശുക്കളെ കൊല്ലുന്നതിനു പോലും വിലക്കുള്ളപ്പോഴാണ് ഭ്രൂണഹത്യ നടത്തി അവ ഇറച്ചിയാക്കി വില്‍പ്പന. ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമായ പശു ക്കിടാവുകളോടാണ് കൂടുതല്‍ പ്രിയം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാട്ടിറച്ചി വില്‍ക്കുന്നത് മലപ്പുറം ജില്ലയിലാണ്.
വിലക്ക് ലംഘിച്ച് ഗര്‍ഭിണികളായ പശുക്കളെ കൊന്ന് ഇറച്ചിയാക്കും. ഇറച്ചിയാക്കാന്‍ പറ്റാതെ വരുന്ന ഭ്രൂണങ്ങള്‍ വഴിയരികിലും പറമ്പുകളിലും തള്ളും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാടായ തിരൂരില്‍ സമാനമായ സംഭവം ഉണ്ടായി. ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഭ്രൂണം മങ്ങാട്ടിരി പുഴയോരത്ത് ഉപേക്ഷിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കാഴ്ചകള്‍ പതിവായിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചതിന്റെ പേരില്‍ കേരളത്തില്‍ ബീഫ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചവരും ഈ ക്രൂരതക്കെതിരെ പ്രതികരിക്കുന്നില്ല. തമിഴ്നാട്ടില്‍ നിന്നുള്ള കാലിക്കടത്തും സജീവമായിട്ടുണ്ട്. കന്നുകാലികളെ ലോറിയില്‍ കുത്തിനിറച്ചാണ് കൊണ്ടുവരുന്നത്. കന്നുകാലികളുമായി എത്തിയ വാഹനം കൊണ്ടോട്ടിക്കടുത്ത് ഐക്കരപ്പടിയില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞിരുന്നു. 60 പശുക്കളാണ് ഈ ലോറിയില്‍ ഉണ്ടായിരുന്നത്. ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഇവയെ കൈമാറാന്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നത് ക്രൂരതയുടെ മറ്റൊരു മുഖമാണ്. ലോറിയില്‍ നിന്ന് റോഡിലേക്ക് വാലില്‍ പിടിച്ച് വലിച്ചിടുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: