മുംബൈ: മുംബൈയിലെ മലവാണി മേഖലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.ഒരു സ്ത്രീയടക്കം 17 പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്.നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മുംബൈയിലെ സബര്‍ബന്‍ മലടിലെ മാല്‍വാനിയിലെ ഒരു ഷാപ്പില്‍നിന്ന് ബുധനാഴ്ച വൈകിട്ട് മദ്യം കഴിച്ചവരാണ് ദുരനന്തത്തിന് ഇരയായത്.
മദ്യപിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജു ലങ്ഡ എന്നായാളെയാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, സംഭവത്തില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയിരിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്നും അഡീഷനല്‍ കമ്മിഷണര്‍ ഫട്ടേഹ് സിങ് പാട്ടീല്‍ പറഞ്ഞു. മദ്യം എവിടെ, എങ്ങനെയാണ് ഉണ്ടാക്കിയതെന്നും എത്ര പേരിതു കഴിതച്ചിട്ടുണ്ടെന്നും അന്വേഷണത്തിനുശേഷം മാത്രമേ വൃക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെക്കുറിച്ച് മുംബൈ െ്രെകംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: