ലക്നൗ: ഉത്തര്‍ പ്രദേശിലെ പ്രതാപ്ഘട്ടിലുള്ള ഹോട്ടലില്‍ വന്‍ തീപിടുത്തം. 10 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീ പിടുത്തം ഉണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.
തീ നിയന്ത്രണവിധേയമാണെന്നും ഗുരുതരമായി പരിക്കേറ്റവരെ അലഹബാദിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും പ്രതാപ്ഗാര്‍ഹ് ജില്ലാ മജിസ്ട്രേറ്റ് അമൃത് ത്രിപദി പറഞ്ഞു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: