ചാള്‍സ്റ്റണ്‍: അമേരിക്കയിലെ തെക്കന്‍ കരോളിനയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച് ഒമ്പതുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. 21കാരനായ ഡൈലാന്‍ റൂഫാണ് അറസ്റ്റിലായത്. പള്ളിയില്‍ ഇന്നലെ പ്രാര്‍ത്ഥനയ്ക്കെത്തിയ 9 കറുത്ത വര്‍ഗക്കാരെയാണ് വെള്ളക്കാരനായ ഇയാള്‍ വെടിവച്ചുകൊന്നത്.
സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടന്നിയ അന്വേഷണത്തില്‍, നോര്‍ത്ത് കരോലിനയിലെ ശെല്ബിയില് വെച്ചാണ് വെളുത്ത വര്‍ഗക്കാരനായ ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
വെടിവയ്പ്പിന് ഒരു മണിക്കൂര്‍ മുന്‍പ് ബൈബിള്‍ സ്റ്റാന്‍ഡിന് പിന്നില്‍ ഒളിച്ച ഇയാള്‍, ആരാധനയ്ക്കിടെ കറുത്ത വര്‍ഗക്കാരായ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വംശീയ വിദ്വേഷമാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ അമരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അപലപിച്ചു.
അതേസമയം, ഡൈലാന്റെ കൈവശം ഉണ്ടായിരുന്ന തോക്കിന്റെ ഉടമസ്ഥത സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. വെടിവയ്പില്‍ പള്ളിയിലെ വൈദികനടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ആറുപേര്‍ സ്ത്രീകളാണ്.മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇമ്മാനുവല്‍ എ.എം.ഇ. സഭയുടെ നിയന്ത്രണത്തിലുളള ചാര്ലിസ്റ്റാണ് പളളി രാജ്യത്തെ ആഫ്രോ അമേരിക്കന്‍ വംശജരുടെ പ്രധാന ആരാധന കേന്ദ്രങ്ങളിലൊന്നാണ്.
അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങളെ ആശങ്കയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കികാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: