കണ്ണൂര്‍: സരിതയില്‍ നിന്നു പണം കൈപ്പറ്റിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്നു മന്ത്രി അടൂര്‍ പ്രകാശ്. സരിതയുമായി തനിക്കു യാതൊരു ബന്ധവുമില്ല. മുന്‍പ് ഒരിക്കല്‍ സരിതയുമായി ഫോണില്‍ ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്.
അതുതന്റെ നിയോജക മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പണം സരിത തട്ടിയെടുത്തു എന്ന പരാതി വന്നപ്പോള്‍ നിജസ്ഥിതി അന്വേഷിക്കാനായി വിളിച്ചതാണ്.
സരിത ജയിലില്‍ കിടന്നാലും ശിക്ഷിക്കപ്പെട്ടാലും ഒന്നും തനിക്കു പ്രശ്നമില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി സോളര്‍ പ്രശ്നം വീണ്ടും സജീവമാക്കാന്‍ വേണ്ടിയാണു ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രകടനം.
ഇത്തരം പ്രകടനം കണ്ടൊന്നും താന്‍ പേടിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഡിവൈഎഫ്ഐ കരിങ്കൊടി കാട്ടിയതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: