ജൂണ്‍ 21 ലോകമെമ്പാടും യോഗാ ദിനമായി ആചരിക്കാന്‍ രണ്ടുദിവസംമുന്പ് കൂടിയ ഐക്യരാഷ്ട്രസംഘടന തീരുമാനിച്ചു. അതിന് അംഗീകാരവും ലഭിച്ചു. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇതു വളരെ അഭിമാനകരമായ ആനന്ദമാണുളവാക്കുന്നത്.
വളരെ വര്‍ഷങ്ങളെടുത്ത് നമ്മുടെ പൂര്‍വികര്‍ ഈ മഹത്തായ പാരമ്പര്യത്തെ വികസിപ്പിച്ചെടുക്കുകയായിരുന്നു. ഈ സംരംഭത്തില്‍ ലോകം ഒന്നുചേര്‍ന്നു. യോഗ വ്യക്തിജീവിതത്തില്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ ഒത്തൊരുമിപ്പിക്കാനുള്ള നിമിത്തമായി അതിന്ന് മാറിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയില്‍ യോഗയുടെ കാര്യത്തില്‍ ഒരേ സ്വരമായിരുന്നു. എനിക്കു കാണാന്‍ കഴിഞ്ഞത് ഭൂരിപക്ഷം പേരും യോഗയെ അംഗീകരിക്കുന്ന കാഴ്ചയാണ്.
177 രാഷ്ട്രങ്ങള്‍ പ്രയോജകരായി മാറുകയും ചെയ്തു. മുന്‍പ് നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനം ആഘോഷിക്കണമെന്ന തീരുമാനം വന്നപ്പോള്‍ 165 രാഷ്ട്രങ്ങള്‍ അതിന്റെ പ്രയോജകരായി തീര്‍ന്നു. അതിനു മുന്‍പ് അന്തര്‍ദ്ദേശീയ ശൗചാലയ ദിനമാചരിച്ചപ്പോള്‍ 122 രാഷ്ട്രങ്ങളാണ് പ്രയോജകരായി വന്നത്. ഒക്ടോബര്‍ രണ്ട് അഹിംസാ ദിനമായി ആചരിക്കുന്ന വേളയില്‍ 140 രാജ്യങ്ങളാണ് ഒന്നിച്ചത്.
യോഗയ്ക്ക് 177 രാഷ്ട്രങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അത് ലോക റെക്കോര്‍ഡ് തന്നെയാണ്. ഇതിന് രാഷ്ട്രങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ ഭാരതത്തിന്റെ ഈ സങ്കല്പത്തെ ആദരിക്കുകയും ഇതിനെ വിശ്വയോഗദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. യോഗയുടെ ശരിയായ ക്രിയ ആളുകളില്‍ എത്തിക്കുകയെന്നത് നമ്മള് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: