ന്യൂദല്‍ഹി: ധനസഹായമായി 6,000 കോടി രൂപ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിപറയാന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കരിമ്പുകര്ഷകരെത്തി. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 150ഓളം കര്‍ഷക പ്രതിനിധികളാണ് ഇന്നലെ പ്രധാനമന്ത്രിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച കര്‍ഷകസൗഹൃദ നടപടികള്‍ പ്രധാനമന്ത്രി കര്‍ഷകരുമായി പങ്കുവെച്ചു.
ഗ്രാമങ്ങളില്‍ മുഴുവന്‍ സമയവും വൈദ്യുതി എത്തിക്കുന്നതിനായി സ്വീകരിച്ച കാര്യങ്ങളും ഇതെങ്ങനെ സാധാരണക്കാരുടെ ജീവിത നിലവാരം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ഭൂമി ആരോഗ്യകാര്‍ഡ് നല്കുന്നതു വഴി കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാകുമെന്നും ചെറുകിട ജലസേചന പദ്ധതികള്‍ വഴി കൂടുതല്‍ വിളവുണ്ടാക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷാ നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. സബ്സിഡികള്‍ നേരിട്ട് നല്കുന്നതു വഴി പണം ചോരുന്നത് ഇല്ലാതാക്കാന്‍ സാധിക്കുമെന്മനും ഇടനിലക്കാരെ ഒഴിവാക്കാന്‍ കഴിയുമെന്നും മോദി പറഞ്ഞു. ഇതുവഴി കര്‍ഷകര്‍ക്കായി അനുവദിച്ച മുഴുവന്‍ തുകയും നേരിട്ട് ലഭ്യമാകും.
തന്നെ വന്നുകണ്ട കര്‍ഷരോട് നന്ദി പറഞ്ഞ മോദി കര്‍ഷകരില്‍ നിന്നും അനുഗ്രഹവും നേടി. കര്‍ഷക സൗഹൃദ നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്രഭരണത്തിന് കര്‍ഷക പ്രതിനിധികളായ വിജയ്പാല്‍ തോമര്‍, ചൗധരി ഉദ്ദം സിങ്, ഹരീന്ദ്രസിങ് എന്നിവര്‍ പ്രധാനമന്ത്രിയോട് നന്ദി പ്രകാശിപ്പിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രകൃഷിസഹമന്ത്രി സഞ്ജീവ് ബന്യാന്, ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മീകാന്ത് വാജ്പേയി, സംഘടനാ ജനറല്‍സെക്രട്ടറി സുനില്‍ ബന്‍സല്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ വസയിലില് നടന്ന കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: