വാല്െ്രെപസൊ: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ പെറുവിന് ആദ്യ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ വെനസ്വേലയയെയാണ് പെറു കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പെറുവിന്റെ വിജയം. 72-ാം മിനിറ്റില്‍ വെനസ്വേലക്കെതിരെ ക്ലോഡിയോ പിസാറോയാണ് പെറുവിന്റെ വിജയഗോള്‍ നേടിയത്. ഇതോടെ ഈ ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ മരണപ്പോരാട്ടമാകും. നാല് ടീമുകളും ഓരോ കളി വീതം ജയിക്കുകയും ഒന്നില്‍ വീതം തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബ്രസീല്‍, കൊളംബിയ എന്നിവരാണ് സി ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍.
തിങ്കളാഴ്ച കൊളംബിയ പെറുവുമായും ബ്രസീല്‍ വെനസ്വേലയുമായും ഏറ്റുമുട്ടും. ഈ കളികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സി ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് ആരൊക്കെ യോഗ്യത നേടുമെന്ന് പറയാന്‍ കഴിയൂ. നാല് ടീമുകള്‍ക്കും തുല്യസാധ്യതയാണുള്ളത്.
കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് സി മത്സരത്തില്‍ വെനസ്വേലയ്ക്കെതിരെ പെറുവിന് ഒരു ഗോള്‍ ജയം. എഴുപത്തിരണ്ടാം മിനിറ്റിലാണ് മത്സരത്തിലെ ഏകഗോള്‍ പിറന്നത്. ക്ലോഡിയോ പിസാറോ ആണ് പെറുവിനായി ഗോള്‍വല ചലിപ്പിച്ചത്. കളിയുടെ 29-ാം മിനിറ്റ് മുതല്‍ പത്തുപേരുമായാണ് വെനസ്വേല കളിച്ചത്. പെറു താരം പൗളോ ഗ്വരേരോയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് വെനസ്വേലയുടെ ഫെര്‍ണാന്‍ഡോ അമോറിബീറ്റ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇതേതുടര്‍ന്ന് വെനസ്വേല പത്തുപേരായി ചുരുങ്ങിയതും അവര്‍ക്ക് തിരിച്ചടിയായി.
കളിയില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചതും ഷോട്ടുകള്‍ പായിച്ചതും പെറുവിയന്‍ താരങ്ങളാണ്. 66 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ അവര്‍ 12 ഷോട്ടുകള്‍ ഉതിര്‍ത്തു. അതേസമയം വെനസ്വേലക്ക് രണ്ട് ഷോട്ടുകള്‍ മാത്രമാണ് പായിക്കാന്‍ കഴിഞ്ഞത്.
എന്നാല്‍ കളിയുടെ തുടക്കത്തില്‍ വെനസ്വേലയായിരുന്നു നേരിയ മുന്‍തൂക്കം നേടിയത്. നാലാം മിനിറ്റില്‍ അവരുടെ ഗ്വേരയുടെ സുന്ദരമായ ഒരു വോളി പെറു ഗോളി ഗല്ലെസെ കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ഗ്വേര മറ്റൊരു അവസരവും പാഴാക്കി. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. എന്നാല്‍ 29-ാം മിനിറ്റില്‍ കാര്യങ്ങള്‍ മാറി. ഗ്വരേരോയെ ഫൗള്‍ ചെയ്തതിന് ഫെര്‍ണാന്‍ഡോ അമോറിബീറ്റ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങി. എതിര് നിരയില്‍ ഒരാളുടെ കുറവ് മുതലെടുത്താണ് പെറുവിയന്‍ താരങ്ങള്‍ കൡയില്‍ മേല്‍ക്കൈനേടിയത്. തുടര്‍ന്ന് അവര്‍ വെനസ്വേല ബോക്സില്‍ യഥേഷ്ടം പന്തെത്തിക്കുകയും ചെയ്തെങ്കിലും നല്ലൊരു ഷാര്‍പ്പ് ഷൂട്ടറുടെ അഭാവം പെറു നിരയില്‍ നിഴലിച്ചു. അതേസമയം വെനസ്വെലയാകട്ടെ ഗോളടിക്കുന്നതിനേക്കാള്‍ വഴങ്ങാതിരിക്കാനുള്ള ശ്രമത്തിലുമായി.
തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പെറു അര്‍ഹിച്ച വിജയഗോള്‍ േനടി. എഴുപത്തിരണ്ടാം മിനിട്ടിലായിരുന്നു പെറുവിന്റെ വിജയ ഗോള്‍. വെനസ്വെലന്‍ പ്രതിരോധത്തിന് ഒരു നിമിഷം പിഴച്ചപ്പോള്‍ കിട്ടിയ പന്ത് പിസാരോ വലയിലെത്തിച്ചു. പിസാരോയുടെ ഷോട്ട് തടുക്കാന്‍ ശ്രമിച്ച വെനസ്വേല ഗോളിയുടെ കയ്യില്ത്തട്ടിയതിനുശേഷം ക്രോസ്ബാറിന്റെ അകത്ത്മുട്ടിയാണ് വലയില്‍ കയറിയത്.
ഒരു ഗോളിന് പിന്നിലായിട്ടും തിരിച്ചടിക്കാനുള്ള ആര്‍ജ്ജവം കാണിക്കാന്‍ വെനസ്വേലക്ക് കഴിയാതിരുന്നതോടെ 1-0ന്റെ തോല്‍വിയുമായി അവര്‍ കളംവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: