കാസര്‍ഗോഡ്: ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസ് തടസപ്പെട്ടു. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലെ മുപ്പതോളം സര്‍വീസുകളാണു തടസപ്പെട്ടത്.
രാവിലെ ഏഴുമണിയോടെയാണ് കാസര്‍ഗോഡ് ഡിപ്പോയിലെ കമ്പ്യൂട്ടര്‍ തകരാറിലായത്. ഇതോടെ ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങള്‍ ഡിപ്പോയിലെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ കഴിയാതെയായി. ദേശീയപാതയായ മംഗലാപുരം –കണ്ണൂര്‍ ഭാഗങ്ങളിലേക്ക് ആവശ്യത്തിന് റാക്കിലുപയോഗിക്കുന്ന ടിക്കറ്റുകളില്ലാത്തതു കാരണം പകരം സംവിധാനം ഏര്‍പെടുത്താനും കെഎസ്ആര്‍ടിക്ക് കഴിഞ്ഞില്ല.
ഉള്ള ടിക്കറ്റുകള്‍ റാക്കില്‍ ക്രമീകരിച്ചുകഴിഞ്ഞപ്പോഴേക്കും ഒട്ടുമിക്ക സര്‍വീസുകളും താളം തെറ്റി. ഡിപ്പോയിലെ കാലപ്പഴക്കം ചെന്ന കമ്പ്യൂട്ടറിനു പകരം പുതിയതനുവദിക്കണമെന്ന് ഏറെ നാളായി ജീവനക്കാര്‍ ആവശ്യപെട്ടിരുന്നതാണെങ്കിലും അധികൃതര്‍ പരിഗണിച്ചിരുന്നില്ല.
കാസര്‍ഗോഡ് ഡിപ്പോയില്‍ ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങളില്‍ പകുതിയലധിവും കേടാണ്. പുതിയ ടിക്കറ്റ് യന്ത്രങ്ങളനുവദിക്കാത്തതില് പ്രതിഷേധിച്ച് സിഐടിയു കഴിഞ്ഞമാസം സര്‍വീസ് നിര്‍ത്തിവച്ചുള്ള സമരത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഒരു മാസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് അന്ന് പണിമുടക്ക് പിന്‍വലിച്ചെങ്കിലും ഇതുവരെ ടിക്കറ്റ് യന്ത്രങ്ങള്‍ അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: