ന്യൂദല്‍ഹി: ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായിരുന്ന വിനായക ദാമോദര സവര്‍ക്കറുടെ സ്മൃതിചിഹ്നം ആന്‍ഡമാന്‍ നിക്കോബാര്‍ ജയിലില്‍ പുന:സ്ഥാപിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചു. വാജ്പേയി സര്‍ക്കാര്‍ സ്ഥാപിച്ച സുവര്‍ണ ഫലകം യു പി എ സര്‍ക്കാര്‍ നീക്കിയിരുന്നു. ഇത് പുന:സ്ഥാപിക്കാനാണ് കേന്ദ്രതീരുമാനം.
ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ ഭയാനകമായ മര്‍ദ്ദനം ഏറ്റുവാങ്ങിയ സ്വാതന്ത്യ സമരസേനാനിയാണ് വിഡി സവര്‍ക്കര്‍. പിന്നീട് ഭാരതീയരുടെ സര്‍ക്കാര്‍ വന്നിട്ടും അദ്ദേഹത്തെ വെറുതേ വിട്ടില്ല. ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസില്‍ അദ്ദേഹത്തെ പ്രതിയാക്കി. എന്നാല്‍ കോടതി വിട്ടയക്കുകയായിരുന്നു. യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മണശങ്കര് അയ്യരാണ് സവര്‍ക്കര്‍ സ്മാരക ഫലകം നീക്കിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: