മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ 79 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യക്ക് ഇന്ന് നിര്‍ണായകമാണ്. ഇന്നും പരാജയപ്പെട്ടാല്‍ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനോട് പരമ്പര അടിയറവെക്കാം.
കഴിഞ്ഞ ദിവസം നടന്ന ഏകദിനത്തില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അര്‍ദ്ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. അതേസമയം ബൗളര്‍മാരും കഴിഞ്ഞ മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞില്ല. ഇതോടെ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ അവരുടെ അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തുകയും ചെയ്തു.
9.2 ഓവറില്‍ 50 റണ്‍സ് വഴങ്ങി അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മുസ്താഫിസൂര്‍ റഹ്മാനായിരുന്നു ഇന്ത്യയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. മുസ്താഫിസുറിന്റെ ആദ്യ രാജ്യാന്തര മല്‍സരം കൂടിയായിരുന്നു ഇത്. ഇന്ത്യക്ക് പരമ്പര നേടണമെങ്കില്‍ ഇനിയുള്ള രണ്ട് കളികളും വജയിച്ചേ മതിയാവൂ. അതുകൊണ്ടുതന്നെ ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും ധോണിയും ടീമും ആഗ്രഹിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: