സാന്റിയാഗോ: കളിക്കുശേഷം കൊളംബിയന്‍ താരത്തെ തലകൊണ്ട് ഇടിച്ചതിന് ബ്രസീലിയന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ നെയ്മറിന് വിലക്കും പിഴയും. ഇനാല് മത്സരങ്ങളില്‍ നിന്ന് വിലക്കും 10000 ഡോളര്‍ പിഴയുമാണ് കളിക്കത്തിലെ മോശം പ്രകടനത്തിന് നെയ്മറിന് ശിക്ഷ ലഭിച്ചത്.
ഇതോടെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലെ അവശേഷിക്കുന്ന കളികള്‍ താരത്തിന് നഷ്ടമായി. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അച്ചടക്ക സമിതിയുടേതാണ് നടപടി. കൊളംബിയക്കെതിരായ മത്സരത്തിന് ശേഷം അവരുടെ ഗോള്‍ സ്കോററായ ജെയ്സണ്‍ മുറിയോയെ തലകൊണ്ടിടിച്ചതിന് നെയ്മര്‍ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചിരുന്നു. നെയ്മറിനൊപ്പം ചുവപ്പുകാര്‍ഡ് കിട്ടിയ കൊളംബിയയുടെ കാര്‍ലോസ് ബാക്കയ്ക്ക് രണ്ട് കളികളില്‍ വിലക്കുണ്ട്. അതേസമയം, സമിതിയുടെ നിലപാടിനെതിെര അപ്പീല്‍ നല്‍കുന്നതിന് ഇരു താരങ്ങള്‍ക്കും അവസരമുണ്ട്.
ചുവപ്പുകാര്‍ഡ് കിട്ടിയതിനാല്‍ വെനിസ്വേലയ്ക്കെതിരായ ലീഗ് മത്സരം നെയ്മറിന് നേരത്തെ തന്നെ നഷ്ടമായിരുന്നു. അതിന് പിന്നാലെയാണ് നാല് കളികളിലെ സസ്പെന്‍ഷനും നേരിവേണ്ടിവന്നത്. മൈതാനത്തെ ചട്ടലംഘനമാണ് നെയ്മര്‍ നടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നാല് കളികളില്‍ നിന്ന് വിലക്കാന്‍ സമിതി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇനി ബ്രസീല്‍ ഫൈനല്‍ കളിച്ചാലും താരത്തിന് ഈ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങാനാകില്ല, സസ്പെന്‍ഷനെതിരെ പരാതി നല്‍കുമെന്ന് ബ്രസീല്‍ ടീം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പ് മത്സരത്തില്‍ കൊളംബിയയുടെ സുനിഗ കാല്‍മുട്ടുകൊണ്ട് നട്ടെല്ലിന് കുത്തിയതിനെ തുടര്‍ന്ന് പരിക്കേറ്റ് പുറത്തുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: