ന്യൂദല്‍ഹി: മനുഷ്യക്ഷേമത്തിനായുള്ള അത്ഭുതശക്തി യോഗയിലുണ്ടെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കലയും ശാസ്ത്രവുമാണ് യോഗ. അത്ഭുതാവഹമായ പ്രതിരോധ ശക്തിയും ശരീരത്തെ രോഗമുക്തമാക്കാനുള്ള ശക്തിയും യോഗയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ആധുനീക ജീവിത രീതികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന താളം തെറ്റലുകള്‍ തടയാനും സുഖമാക്കാനും നിയന്ത്രിക്കാനും യോഗയിലൂടെ സാധിക്കും. യോഗയുടെ തറവാടാണ് ഭാരതമെന്നും നൂറ്റാണ്ടുകളായി പരിശീലിച്ചു വരുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.
രാഷ്ട്രപതി ഭവനിലെ ജീവനക്കാരും രാഷ്ട്രപതിയുടെ അംഗരക്ഷകരും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ആയിരത്തോളം പേരാണ് രാഷ്്ട്രപതി ഭവനില്‍ നടന്ന യോഗാഭ്യാസത്തില്‍ പങ്കെടുത്തത്. മൊറാര്‍ജി ദേശായ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇതിന് മുന്നോടിയായി ഈ മാസം ആദ്യം മുതല്‍ രാഷ്ട്രപതി ഭവനില്‍ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.
യോഗയിലൂടെ പാകിസ്ഥാനില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. 190 രാജ്യങ്ങള്‍ യോഗ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 44 എണ്ണം മുസ്ലിം രാജ്യങ്ങളാണ്. പാക്കിസ്ഥാനും യോഗദിനം ആഘോഷിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം പിന്മാറി. യോഗയിലൂടെ സമാധാനം രാജ്യത്തേക്ക് കൊണ്ടുവരാന്‍ കഴിയും. യോഗയുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാടിനെക്കുറിച്ച് പാകിസ്ഥാന് ഒന്നുകൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനുമായി നല്ല ബന്ധമാണ് ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. യോഗയെന്നത് ഒരു മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് യോഗ. ഇന്ത്യയുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. ലോകസമാധാനത്തിന് വേണ്ടി ഇന്ത്യയ്ക്ക് പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒരേയൊരു മാര്‍ഗം യോഗയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: