കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വഴിയരികില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് 18 പേര് കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാനിസ്ഥാനിലാണ് സ്ഫോടനം ഉണ്ടായത്.വഴിയരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം ലക്ഷ്യമിട്ട് താലിബാന് ഭീകരര്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചെതന്നാണ് പ്രാഥമിക നിഗമനം.
ഈ വര്‍ഷത്തില്‍ ആദ്യ നാലുമാസങ്ങളിലായി 1,000 ത്തിലധികം ജനങ്ങള്‍ വിവിധ ആക്രമണങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: