വാഷിങ്ടണ്‍: ലളിത് മോദി രാജസ്ഥാന് മുഖ്യമന്ത്രിയുടെ മകന് ദുഷ്യന്ത് സിങ്ങിന്‍െ സ്ഥാപനവുമായി നടത്തിയത് വാണിജ്യ ഇടപാടുകള്‍ മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലളിത് മോദിയെക്കുറിച്ച് ഒന്നും പറയില്ല, എന്നാല്‍ ദുഷ്യന്തും മോദിയും തമ്മില്‍ നടന്നത് വാണിജ്യ ഇടപാടു മാത്രമാണ്, ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ജെയ്റ്റ്ലി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു സാമ്പത്തിക ഇടപാടില്‍ സര്‍ക്കാരിന് എന്തുചെയ്യാനാകും…അത് അംഗീകൃതമാര്ഗ്ഗത്തില് ഒരു സ്ഥാപനവുമായി ബാങ്കു ചെക്ക് വഴി നടത്തിയ വായ്പാ ഇടപാടായിരുന്നു, ജെയ്റ്റ്ലി പറഞ്ഞു. 2008-ല്‍ ദുഷ്യന്ത് സിങ്ങിന്റെ സ്ഥാപനത്തിന് ലളിത് മോദി 11.63 കോടി രൂപ നിക്ഷേപം നടത്തിയെന്ന വാര്‍ത്ത വിവദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: