ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ യുവജനസംഘടനയായ നാഷണല്‍ കേഡറ്റ് കോര്‍പ്സ് അന്തര്‍ദേശീയ യോഗ ദിനമായ ജൂണ്‍ 21-ന് രാജ്യത്തെ വിവിധവേദികളില്‍ ഒരേ യൂണിഫോമില്‍ ഒരേസമയം ഏറ്റവും കൂടുതല്‍ കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചു.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള വിവിധ യോഗാസനങ്ങള്‍ കേഡറ്റുകള്‍ രാവിലെ 7 മണി മുതല്‍ 7.30 വരെ ദല്‍ഹിയിലെ രാജ്പത്ത് ഉള്‍പ്പെടെ രാജ്യത്തെ വിവിധകേന്ദ്രങ്ങളില്‍ അഭ്യസിച്ചു. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ഹിമാലയത്തിലെ ‘ലേ’ വരെയും പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകമുതല്‍ കിഴക്ക് അരുണാചല്‍പ്രദേശിലെ ‘തേസു’ വരെയും ആന്‍ഡമാന്‍- നിക്കോബാര്‍, ലക്ഷദ്വീപുസമൂഹങ്ങളിലും എന്‍സിസി യോഗാഭ്യാസം നടത്തി.
എന്‍സിസി എറണാകുളം ഗ്രൂപ്പ് ഹെഡ് ക്വാര്ട്ടേഴ്സിനുകീഴില് 11050 എന്‍സിസി കേഡറ്റുകള്‍ കണ്ണൂര്‍, തൃശൂര്‍,എറണാകുളം ജില്ലകളിലും ലക്ഷദ്വീപിലുമായി 33 വേദികളില്‍ യോഗ അഭ്യസിച്ചു. കേരളത്തിലൂടനീളം 81 വേദികളിലായി അമ്പതിനായിരത്തിലധികം എന്‍സിസി കേഡറ്റുകള്‍ പങ്കെടുത്തു.
രാജ്യത്ത് അച്ചടക്കമുള്ള ഉത്തമപൗര•ാരെ വാര്‍ത്തെടുക്കുന്ന എന്‍സിസി എക്കാലവും രജ്യസേവനത്തില് മുമ്പന്തിയിലാണ്. സാമൂഹികസേവനം, സാമൂഹിക അവബോധം സൃഷ്ടിക്കല്‍, വിവിധ സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നിവകൂടാതെ കേഡറ്റുകളുടെ സമഗ്രമായ ഉന്നമനത്തിനായി വിവിധ തരം പരിശീലനങ്ങളും നല്കിവരുന്നു. അന്തര്‍ദേശീയ യോഗ ദിനത്തിലെ അദ്വിതീയമായ ഈ ചരിത്ര വിജയം എന്‍സിസി ക്ക് ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: