ന്യൂദല്‍ഹി:ദീര്‍ഘമായ ഒരു ശ്വാസംപോലും ആരോഗ്യസംരക്ഷണത്തിന് ഉതകുമെന്ന് യോഗാഗുരു ബാബാ രാംദേവ് പറഞ്ഞു. മറ്റു ശാരീരിക വ്യായാമങ്ങള്‍ ചെയ്യാന്‍ സാധിക്കാത്ത ആളുകള്‍ ദീര്ഘശ്വാസമെടുത്തും ആരോഗ്യസംരക്ഷണം സാധ്യമാക്കാനാകും. കണ്ണുകള്‍ കറക്കുന്നതും തലതിരിക്കുന്നതും പോലും യോഗയാണ്, രാംദേവ് പറഞ്ഞു.
വളരെയധികം മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ ദീര്‍ഘശ്വാസമെടുക്കുന്നത് പ്രയോജനകരമാണ്. ശ്വാസകോശ രോഗങ്ങള്‍മൂലം ക്യാന്‍സര്‍ ബാധിച്ചുമരിക്കുന്നവരേക്കാളധികം ജനങ്ങളാണ് മരണത്തിന് കീഴടങ്ങുന്നത്. ദീര്‍ഘശ്വാസം ശ്വാസകോശത്തെ ശുദ്ധമാക്കുകയും ശ്വാസനാളങ്ങളെയും ശ്വാസകോശത്തെയും ദൃഢമാക്കുകയും ചെയ്യും. ദീര്‍ഘശ്വാസം എടുക്കാന്‍ സാധിക്കാത്തവര്‍ സ്വന്തം ശ്വാസക്രമം നിശബ്ദമായി നിരീക്ഷിച്ചാല്‍ മാനസിക-ശാരീരിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാവുന്നത് തിരിച്ചറിയാനാകുമെന്നും രാംദേവ് പറഞ്ഞു.
സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ശ്വാസക്രമം നിരീക്ഷിക്കുകയെന്നതാണ്. ശ്വാസക്രമങ്ങളുടെ നിരീക്ഷണത്തിലൂടെ നമ്മുടെ ഉള്ളിലെ ആത്മാവിലേക്കെത്താനാകുമെന്നും ദൈവത്തെ തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു.
യോഗ പരീശീലിക്കുന്ന ഒരു വ്യക്തിക്ക് 40-50 ഡിഗ്രി സെല്‍ഷ്യസിലും മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലും ജീവിക്കാന്‍ സാധിക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: