ഇടുക്കി: ഉത്തരവാദിത്വമില്ലാത്ത നിലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനിടെ വഴിവക്കില്‍ സര്‍ട്ടിഫിക്കറ്റ് വീണ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഊര്‍ജ്ജിത ശ്രമമാണ് നടക്കുന്നത്. ഹയര്‍സെക്കണ്ടറി ഡയറക്ട്രേറ്റ് വീഴ്ച മറച്ചുവയ്ക്കാന്‍ കള്ളക്കഥകള്‍ മെനയുകയാണ്.
സംഭവത്തെക്കുറിച്ച് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ പറയുന്നതിങ്ങനെ: റിസര്‍വ് ബാങ്കിന്റെ അനുമതിയുള്ള ഒരു പ്രസിലാണ് പ്ലസ്ടു സര്‍ട്ടിക്കറ്റുകള്‍ അച്ചടിച്ചത്. ഇടുക്കി പോലുള്ള ജില്ലകളില്‍ സ്വകാര്യ ഏജന്‍സികളെയാണ് വിതരണത്തിനായി ഏല്‍പ്പിച്ചത്. ഈ ഏജന്‍സികളുടെ വാഹനത്തില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി മാര്‍ക്ക് ലിസ്റ്റ് മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന് ശേഷം കവറില്‍ മാര്‍ക്ക് ലിസ്റ്റാണെന്ന് മനസിലായപ്പോള്‍ ഡാം സൈറ്റില്‍ അവ ഉപേക്ഷിക്കുകയിരുന്നു.
മാര്‍ക്ക് ലിസ്റ്റ് കാണാതായത് സംബന്ധിച്ച് സ്വകാര്യ ഏജന്‍സി കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നു പറയുന്നു. എന്നാല്‍ ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ പറഞ്ഞ രീതിയില്‍ ഇടുക്കി പോലീസിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ഇടുക്കി എസ്.ഐയും ഇടുക്കി സി.ഐയും ജന്മഭൂമിയോട് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം ഹയര്‍സെക്കണ്ടറി ഡയറക്ടറെ വെട്ടിലാക്കിയിരിക്കുകയാണ്. വിതരണത്തിനായി കൊണ്ടുപോകുന്നതിനിടെ സര്‍ട്ടിഫിക്കറ്റ് ഡാം സൈറ്റില്‍ വീണുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: