പത്തനംതിട്ട: ഭാരതത്തിലാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നതെന്ന് സാഹിത്യകാരന് ബെന്യാമിന് അഭിപ്രായപ്പെട്ടു. ബാലഗോകുലം ജില്ലാവാര്ഷികസമ്മേളനത്തിന്റെ സമാപന സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനില്‍ ജനിച്ചുവളര്ന്നവര്പോലും ഭാരതത്തിലെ ജീവിതശൈലിയാണ് ആഗ്രഹിക്കുന്നത്. ഇവിടെയുള്ള സ്വാതന്ത്ര്യവും സമാധാനവും അവര്‍ ഉറ്റുനോക്കുന്നുഎന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ ഒന്നിക്കുകയും വംശീയമായി ഭിന്നിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് സമൂഹം മാറിയത് അപകടകരമാണ്.ഭാരത സംസ്കാരത്തെ ഇവിടെയുള്ള പല ക്രിസ്ത്യന്‍ സഭകളും അംഗീകരിക്കുന്നതിന്റെ ഭാഗമാണ് നിലവിളക്ക് കൊളുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്കൃതിയെ ബോധപൂര്‍വം ഇല്ലായ്മ ചെയ്യാന്‍ പല പാശ്ചാത്യശക്തികളും ശ്രമിക്കുന്നുണ്ട്. ബാലഗോകുലം സാംസ്കാരികമായ പരിവര്‍ത്തനത്തിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളെ സംസ്കാരബോധത്തോടെ വളര്‍ത്തുവാന്‍ ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ഡോ. കെ.കെ. ശ്രീനിവാസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാനഉപാധ്യക്ഷന്‍ കെ.പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: