ബ്രസല്‍സ് (ബെല്‍ജിയം): എഫ്ഐഎച്ച് വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനല്സിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ജയത്തുടക്കം. പൂള് എയില്‍ പൊരുതിക്കളിച്ച ഫ്രാന്‍സിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ കീഴടക്കി. മന്‍പ്രീത് സിങ്ങും ദേവീന്ദര്‍ വാല്മീകിയും രമണ്‍ദീപ് സിങ്ങും ഇന്ത്യയ്ക്കുവേണ്ടി സ്കോര്‍ ചെയ്തു. ഒളിവല്‍ സാനെസ്, സിമോണ്‍ മരിയ എന്നിവര്‍ ഫ്രാന്‍സിന്റെ ഗോള്‍ വേട്ടക്കാര്‍.
കളിയുടെ ആദ്യ രണ്ടു ക്വാര്‍ട്ടറുകളില്‍ ഫ്രാന്‍സ് പൊസഷനില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അവര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. മലയാളി ഗോളി പി.ആര്. ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയെ തുണച്ചു. മൂന്നാം മിനിറ്റില്‍ സാനെസിലൂടെ ഫ്രാന്‍സാണ് ലീഡെടുത്തത്. മന്‍പ്രീതും ദേവീന്ദറും മൂര്ച്ചകാട്ടിയതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി. എങ്കിലും മരിയ ഫ്രാന്‍സിന് തുല്യത സമ്മാനിച്ചു. പക്ഷേ, കളിതീരാന്‍ രണ്ടു മിനിറ്റ് മാത്രം ശേഷിക്കെ നായകന് സര്‍ദാര്‍ സിങ്ങിന്റെ പാസില്‍ രമണ്‍ദീപ് ഇന്ത്യയുടെ വിജയഗോള്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: