മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 45 ഓവറില്‍ എല്ലാവരും പുറത്തായി. മഴകാരണം കളി 47 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു.
സന്ദര്‍ശകര്‍ക്കുവേണ്ടി ശിഖര്‍ ധവാന് (53), നായകന് എം.എസ്. ധോണി (47), സുരേഷ് റെയ്ന (34) എന്നിവര്‍ക്കുമാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളു. രോഹിത് ശര്‍മ്മ (0), വിരാട് കോഹ്ലി (23), അമ്പാട്ടി റായിഡു (0), രവീന്ദ്ര ജഡേജ (19) തുടങ്ങിയവരെല്ലാം ബാറ്റ് താഴ്ത്തി. ആറു വിക്കറ്റ് കൊയ്ത ഇടംകൈയന്‍ പേസര്‍ മുസ്താഫിസുര്‍ റഹ്മാനാണ് ഒരിക്കല്‍ക്കൂടി ധോണിപ്പടയ്ക്ക് വിലങ്ങുതടി തീര്‍ത്തത്. നസീര്‍ ഹുസൈനും റൂബെല്‍ ഹുസൈനും രണ്ടുപേരെ വീതം കൂടാരത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: