ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു. രിദ്വാനി ബാല മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ണാണ് സൈന്യം തെരച്ചില്‍ നടത്തിയത്.
ഒളിത്താവളത്തില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യവും തിരിച്ചടിച്ചു. ആക്രമണത്തില്‍ രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റു. ഇതിനിടെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് അതിര്‍ത്തിയിലെ ആര്‍എസ് പുര സെക്ടറില്‍ പാകിസ്ഥാന് സൈന്യം ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ക്ക് നേരെ വെടിവെച്ചു.
ഭാരത സൈന്യവും ശക്തമായി തിരിച്ചടിച്ചു.ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ ഉന്നത യോഗം ചേര്‍ന്ന് സുരക്ഷ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: