കൊച്ചി:മഹാരാജാസ് കോളേജില്‍ സ്വയം ഭരണം എര്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം ഒത്ത് തീര്‍പ്പാക്കുന്നതിന് പകരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിക്ഷേധാര്‍ഹമാണെന്ന് എന്എസ്യു അഖിലേന്ത്യ പ്രസിഡണ്ട് വര്ധന് യാദവ് പത്രസമ്മേളനത്തില്‍ പറഞ്ഞു .
കോളേജ് ഓട്ടോണമസ് ആക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താതെയാണ് സര്‍ക്കാരിന്റെ ഈ നടപടി. വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്ന ഇത്തരം നടപടികള്‍ കേരള സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതില്‍ എന്എസ്സ്യു പ്രസിഡണ്ട് പ്രതിഷേധം രേഖപ്പെടുത്തി. ഇത് സംബന്ധമായി മുഖ്യമന്ത്രിയുമായും, ജനപ്രതിനിധികളുമായും, എന്എസ്യു സംസ്ഥാന നേതാക്കളുമായും ചര്‍ച്ചനടത്തും.
ആവശ്യത്തിന് മൂത്രപ്പുരകളോ, ഹോസ്റ്റല്‍ സൗകര്യമോ, ലാബോ, ലൈബ്രറിയോ ഇല്ലാത്ത കോളേജിന് ഓട്ടോണമസ് പദവി നല്കി വിദ്യാഭ്യാസരംഗം കലുഷിതമാക്കിയ നടപടിയേയും, പുതിയ അധ്യായന വര്‍ഷത്തില്‍ കോളേജ് പ്രവര്‍ത്തനം തുടരാന്‍ കഴിയാത്ത അവസ്ഥയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ജില്ലാ പ്രസിഡണ്ട് ടിറ്റോ ആന്റണി, സെക്രട്ടറി നുഫല് കൈന്റിക്കര എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: