തൃശൂര്‍: ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന കാലാ-അസര്‍ എന്ന പ്രത്യേകതരം പനി കേരളത്തിലും. തൃശൂര്‍ ജില്ലയില്‍ മുള്ളൂര്‍ക്കരയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥീരികരിച്ചു.
കഴിഞ്ഞ വര്‍ഷം നിലമ്പൂരില്‍ ഒരാള്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ പേര്‍ക്ക് പടരുന്നതായി റിപ്പോര്‍ട്ട്. വനമേഖലയില്‍ ജീവിക്കുന്നവര്‍ക്കാണ് രോഗം സാധാരണയായി കണ്ടുവരുന്നത്. കടുത്ത പനിയും ക്ഷീണവുമാണ് ലക്ഷണം. മണലീച്ച എന്ന ഒരു തരം ജീവിയാണ് രോഗം പരത്തുന്നത്. രാത്രികാലങ്ങളിലാണ് ഇവയെ കാണാന്‍ സാധിക്കുകയെന്ന് തൃശൂര്‍ ഡിഎംഒ ജന്മഭൂമിയോട് പറഞ്ഞു.
ആദിവാസി മേഖലക്ക് പുറമേ ചെത്തിതേയ്ക്കാത്ത ചുമരുകള്‍ ഉള്ള വീടുകളിലും ഇത്തരം ഈച്ചകള്‍ വരാന്‍ സാധ്യത ഉണ്ടെന്നും പറയുന്നു. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികളെപ്പറ്റി അവലോകനം ചെയ്ത യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഹിതയാണ് ഇക്കാര്യം അറിയിച്ചത്.
വയറിളക്കം, എച്ച്വണ് എന്‍വണ്‍ രോഗങ്ങള്‍ പടരുന്നതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മലമ്പനി, മഞ്ഞപ്പിത്തം, ഡങ്കിപ്പനി എന്നീ രോഗങ്ങള്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്. എച്ച് വണ്‍ എന്‍ വണ്‍ കൂടുതലായി പടര്‍ന്നു പിടിക്കുന്നതിനു മുമ്പ് എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ ശേഖരിച്ചുവെക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഹിത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: