തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തേണ്ടതിനാല്‍ അടുത്തമാസം അവസാനത്തോടെ വാര്‍ഡുകളുടെ വിഭജനം പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ. ശശിധരന് നായര്‍. സംവരണ വാര്‍ഡുകള്‍ക്കും സംവരണ സ്ഥാനങ്ങള്‍ക്കും മാറ്റമുണ്ടാകും. അടുത്ത നവംബര്‍ ഒന്നിന് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അടുത്തമാസം അവസാനത്തോടെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വാര്‍ഡു വിഭജനം കൂടി പൂര്‍ത്തിയായാല്‍ വീണ്ടുമൊരു പരിശോധന നടത്തി അപേക്ഷകള്‍ സ്വീകരിക്കും. എല്ലാ പരാതികളും പരിഹരിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക അതേത്തുടര്ന്നാകും തയ്യാറാക്കുക.
സംവരണ വാര്‍ഡുകള്‍ പത്തുവര്‍ഷത്തേക്കു മാറില്ലെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ അതു ശരിയല്ല.
എല്ലാ സംവരണ വാര്‍ഡുകള്‍ക്കും ചട്ടമനുസരിച്ചു മാറ്റമുണ്ടാകും. വനിതാ വാര്‍ഡുകള്‍ 50 ശതമാനമാണ്. പ്രവാസി വോട്ടുകള്‍ക്ക് അര്‍ഹതയുണ്ട്. അപേക്ഷ നല്കിയാല് പരിശോധിച്ചശേഷം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കും. പിന്നീട് പാസ്പോര്‍ട്ടോ അനുബന്ധ രേഖകളുമായോ എത്തി വോട്ടു ചെയ്യാം. നിലവിലുള്ള ചട്ടമനുസരിച്ചാണ് പ്രവാസി വോട്ടുകളുടെ നടപടിക്രമങ്ങള്‍ നടത്തുന്നത്. അതുസംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരില്‍ നിന്നാണു വരേണ്ടതെന്നും ശശിധരന് നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: