തിരുവനന്തപുരം: നിക്ഷേപത്തിനനുസൃതമായി വായ്പ അനുപാതം ഉയര്‍ത്താന്‍ ബാങ്കുകള്‍ പ്രത്യേകശ്രദ്ധചെലുത്തണമെന്ന് ധനമന്ത്രി കെ.എം. മാണി. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക വായ്പയുടെ തോത് ഉയര്‍ന്നത് നല്ല സൂചനയാണ്. അതേ സമയം വിദ്യാഭ്യാസവായ്പ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞു.
ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹതയുള്ള ഒരാള്‍ക്കു പോലും പണത്തിന്റെ അഭാവം കൊണ്ട് വിദ്യാഭ്യാസ അവസരം നിഷേധിക്കാന്‍ പാടില്ല. കരുത്തുറ്റ രാഷ്ട്രനിര്‍മാണത്തിനുവേണ്ടിയുള്ള സേവനമാണത്. ഇക്കാര്യത്തില്‍ð ബാങ്കുകള്‍ വീഴ്ചവരുത്താന്‍ പാടില്ല. ചെറുകിട സംരംഭങ്ങള്‍ക്ക് കൂടുതല്‍ð വായ്പ അനുവദിക്കണമെന്നും മാണി ആവശ്യപ്പെട്ടു.
2011-12 ബജറ്റിലൂടെ സംസ്ഥാനത്ത് നടപ്പാക്കിയ സംരംഭക വികസന മിഷന് വഴി പുതുസംരംഭകര്‍ക്ക് ഇരുപതു ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്കുന്ന പദ്ധതി നടപ്പാക്കി വരികയാണ്. ഈ പദ്ധതിയുടെ വിജയത്തിന് ബാങ്കുകളുടെ സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു. ‘എല്ലാവര്ക്കും വീട്’ എന്ന പദ്ധതി വിജയിപ്പിക്കാന്‍ ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സിഎസ്ആര്‍ ഫണ്ടില്‍ð നിന്ന് ഭവനപദ്ധതിക്ക് സഹായം നല്കുന്നóകാര്യം ബാങ്കുകള്‍ പരിഗണിക്കണം. റിപ്പോ നിരക്കുകള്‍ 7.5 ശതമാനത്തില്‍ð നിന്ന് 7.25 ശതമാനമായി കുറഞ്ഞ സാഹചര്യത്തില്‍ വായ്പയുടെ പലിശനിരക്ക് കുറയ്ക്കുന്നó കാര്യം പരിഗണിക്കണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: