ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ജയലളിതയെ കുറ്റവിമുക്തമാക്കിയ വിധി നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാണ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്നും വിധി നിയമവിരുദ്ധമാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതി വിധി പ്രഹസനവും നിയമവിരുദ്ധവുമാണ്.
കണക്കിലെ പിശക് വിധിയെ അപ്രസക്തമാക്കുന്നു. ജയലളിതയുടെ അവിഹിത സമ്പാദ്യം യഥാര്‍ത്ഥത്തില്‍ 76 ശതമാനമാണ്, 8.12 ശതമാനമല്ല. ജയലളിതടെ കുറ്റവിമുക്തയാക്കിയത് നീതി നിഷേധമാണ് എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
മെയ് ആദ്യമാണ് കര്‍ണാടക ഹൈക്കോടതി ബംഗളുരുവിലെ പ്രത്യേകകോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. ജയലളിതയും കൂട്ടുപ്രതികളും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി.ആര്. കുമാരസ്വാമി വിധി പ്രസ്താവിച്ചത്. കൂട്ടുപ്രതികളായ തോഴി ശശികല നടരാജന്, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന് എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റദ്ദാക്കി. നാലുവര്‍ഷം തടവും പത്തുകോടി രൂപവീതം പിഴയുമായിരുന്നു വിചാരണ കോടതിയുടെ ശിക്ഷ.
1991-96 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതി നാല് വര്‍ഷം തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 27നാണ് പതിനെട്ട് വര്‍ഷത്തെ വിചാരണയ്ക്കൊടുവില് പ്രത്യേക കോടതി ജയലളിതയേയും കൂട്ടുപ്രതികളേയും ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: