തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാണിക്കെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് പറഞ്ഞ വിജിലന്‍സ് എസ്.പി സുകേശന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേസ് അട്ടിമറിക്കാനാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. അതിനാലാണു സംസ്ഥാനത്ത് ആരുടെയും നിയമോപദേശം തേടാതെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശത്തിനു കാത്തിരിക്കുന്നത്. സത്യസന്ധനായ വിന്‍സന്‍ എം.പോളിനെ വരെ യുഡിഎഫ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നും കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
താന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ തനിക്കുകീഴില്‍ അഞ്ചുകൊല്ലം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് എം പോള്‍. അത്ര എളുപ്പത്തിലൊന്നും ആ ഉദ്യോഗസ്ഥനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കില്ല.
എന്നാല്‍ അത്രയേറെ സമ്മര്‍ദ്ദം ചെലുത്തി ബുദ്ധിമുട്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അത് കെ എം മാണിയെ രക്ഷിച്ചെടുക്കാനും കേസ് അട്ടിമറിക്കാനുമാണെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: