തിരുവനന്തപുരം: മുന്നണി വിപുലീകരിക്കുന്നതിനെ കുറിച്ച് എല്‍.ഡി.എഫ് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇടതുമുന്നണിയുമായി സഹകരിക്കുന്ന ഏതെങ്കിലും കക്ഷിയെ മുന്നണിയിലെടുക്കണോ വേണ്ടയോ എന്ന കാര്യവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആര് ബാലകൃഷ്ണപിള്ളയ്ക്കും പി.സി ജോര്‍ജിനും പ്രതീക്ഷ കൊടുത്തിട്ടില്ല. ഇടതു മുന്നണിയുമായി സഹകരിക്കുന്ന ഏതെങ്കിലും കക്ഷിയെ മുന്നണിയിലെടുക്കണമെന്നോ എടുക്കേണ്ടെന്നോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാനം വിശദീകരിച്ചു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയുടെ ജനകീയാടിത്തറ വിപുലീകരിക്കണമെന്ന് കക്ഷികള്‍ക്ക് ആശയുണ്ട്. അത് ഏതെങ്കിലും പാര്‍ട്ടിയെ മുന്നണിയിലെടുത്തു കൊണ്ടാകണമെന്നില്ല. അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ചാകും തീരുമാനമെന്നും കാനം പറഞ്ഞു.
അതേസമയം എല്‍.ഡി.എഫ് പ്രവേശനത്തിന് താന്‍ ആരെയും സമീപിച്ചിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ആരും തനിക്ക് പ്രതീക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി പ്രവേശനത്തിനായി എല്‍.ഡി.എഫിനെ സമീപിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി)യും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: