ബെയ്റൂട്ട്: റംസാന് നോമ്പുകാലത്ത് പകല്‍ ഉപവാസമിരിക്കാതെ ഭക്ഷണം കഴിച്ചെന്നാരോപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ രണ്ട് ആണ്‍കുട്ടികളെ തൂക്കിക്കൊന്നു. സിറിയയിലെ ദെര്‍ ഇസോര്‍ പ്രവിശ്യയിലെ മായാദീന് നഗരത്തിലാണ് 18 വയസ്സില്‍ താഴെയുള്ള രണ്ടുപേരെ ഐസിസ് ഭീകരര്‍ നിഷ്കരുണം തൂക്കിലേറ്റിയത്.
സിറിയന്‍ ഒബ്സര്‍വേറ്ററി ഓഫ് ഹ്യൂമണ്‍ റൈറ്റ്സാണ് വാര്‍ത്ത പുറത്തുവിട്ടത്.
വ്യാഴാഴ്ചയായിരുന്നു റംസാന് നോമ്പിന്റെ തുടക്കം. ഉപവാസമെടുക്കാതെ ഭക്ഷണം കഴിച്ചത് ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമെന്നാരോപിച്ചാണ് ഇരുവര്‍ക്കും ഭീകരര്‍ വധശിക്ഷ വിധിച്ചത്. കുട്ടികള്‍ ചെയ്ത കുറ്റമെന്തെന്ന് എഴുതിയ ബോര്‍ഡ് മൃതദേഹങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മൃതദേഹങ്ങള്‍ ഒരു ദിവസം മുഴുവന്‍ തങ്ങള്‍ക്കു മുന്നില്‍ കെട്ടിത്തൂക്കിയിട്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: