തിരുവനന്തപുരം: സോളാര്‍ കേസില്‍ ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജയില്‍ ഡിജിപി ലോകനാഥ് ബെഹ്റയോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉടന്‍ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സോളാര്‍ കമ്മീഷന് മുമ്പില്‍ ഹാജരാക്കിയ രേഖകള്‍ തിരുത്തിയതില്‍ കമ്മീഷന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചൊവ്വാഴ്ച അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് നസീറ ബീവിയാണ് കമ്മീഷന് മുമ്പാകെ ഈ രജിസ്റ്റര്‍ ഹാജരാക്കിയിരുന്നത്. സരിത മൊഴി മാറ്റിയതിന്റെ തലേന്ന് അമ്മയും ബന്ധു ആദര്‍ശും ജയിലില്‍ എത്തിയിരുന്നു. എന്നാല്‍, ഇവരുടെ സന്ദര്‍ശന സമയമാണ് രജിസ്റ്ററില്‍ തിരുത്തിയിരിക്കുന്നത്.
അഭിഭാഷകരായ ഫെനി ബാലകൃഷ്ണനും ബാഹുലേയനും സരിതയെ സന്ദര്‍ശിച്ച സമയം വൈറ്റ്നര് ഉപയോഗിച്ചു തിരുത്തിയതായും കണ്ടെത്തിയിരുന്നു. ഇതേദിവസം, ജയില്‍ ഡിജിപി ഗോപകുമാറും ജയിലില്‍ സരിതയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനത്തിന്റെ ഭാഗമെന്നായിരുന്നു താന്‍ എത്തിയതെന്നാണ് ജയില്‍ ഡിജിപിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: