മഥുര: പ്രധാനമന്ത്രിയെ വധിക്കുമെന്ന് സന്ദേശമയച്ചയാളെ പോലീസ് പിടികൂടി. മെയ് 25-ന് നടന്ന മഥുര റാലിയ്ക്കു മുമ്പാണ് നരേന്ദ്ര മോദിയെ വധിക്കുമെന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് യുവാവ് സന്ദേശമയച്ചത്. ന
ഗ്ലാ ചന്ദ്രഭാനില് നിശ്ചയിച്ചിരുന്ന ജനകല്യാണ്‍ റാലിയില്‍ സ്ഫോടനം നടത്തി പ്രധാനമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണി. നാവേലി ഗ്രാമക്കാരനാണ് അറസ്റ്റിലായ രാംവീര്. വഴിയോരത്ത് അബോധാവസ്ഥയിലാണ് ഇയാളെ കണ്ടത്. ഇയാളെ ആശുപത്രിയിലെത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. പക്ഷേ പ്രഥമദൃഷ്ട്യാ കുറ്റം ആരോപിക്കാന്‍ തെളിവുണ്ടായിരുന്നില്ല. അയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. ചില തല്പരകക്ഷികള് അയാളെ പ്രേരിപ്പിച്ച് ഇതു ചെയ്യിച്ചതാണെന്നാണ് വ്യക്തമായിരിക്കുന്നത്, ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. മെയ് 21-ന് രാംവീര് പോലീസിനും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും സന്ദേശമയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: