പന്തളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറും സഹായികളും അറസ്റ്റില്‍. ഓട്ടോഡ്രൈവര്‍ ചേരിക്കല്‍ മുട്ടുപാണ്ടിയില് തെക്കേതില്‍ വീട്ടില്‍ മജീദ് മകന് കൊച്ചുമോന് എന്ന് വിളിക്കുന്ന നജുമുദ്ദിന്(23), സുഹൃത്തുക്കളായ മങ്ങാരം സ്വദേശി രാജേഷ് (44),കരുനാഗപ്പള്ളി ബിസ്മി മന്‍സിലില്‍ അബ്ദുള്‍ സലാം മകന് സിയാദ്(23) എന്നിവരാണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ സഹായമൊരുക്കിയ കുരമ്പാല വില്ലേജില്‍ കടക്കാട് വടക്കന്‍ വീട്ടില്‍ സുബൈര്‍ മകന് അന്‍സാരി (30) മുമ്പ് പോലീസ് പിടിയിലായിരുന്നു. ഇതിനെതുടര്‍ന്നാണ് മറ്റ് പ്രതികളും വലയിലായത്. മങ്ങാരം ഭാഗത്ത് നിന്നും കാണാതായ പെണ്‍കുട്ടിയെയും നജുമുദ്ദിനെയും പാലക്കാട് നിന്നാണ് പോലീസ് പിടികൂടിയത്.
പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്ന നജുമുദ്ദിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തെ പരാതി കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തിരുന്നു. ഇതിനുശേഷം ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പന്തളം സ്റ്റേഷനില്‍ പരാതി നല്കി. ഹൈക്കോടതിയിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹര്‍ജി നല്കി.
പിടിയിലായ നജുമുദ്ദീന്റെ സുഹൃത്തുക്കള്‍ നല്കിയ വിവരമനുസരിച്ചായിരുന്നു അറസ്റ്റ്.് പാലക്കാട് വടക്കുംചേരിയില്‍ കാറ്റോട് കിഴക്കേപാറക്കല് വീട്ടില്‍ നജുമുദ്ദിനും പെണ്‍കുട്ടിയും വാടകയ്ക്ക് താമസിക്കുന്നുണ്ടെന്നു മനസിലാക്കി പന്തളം സിഐ എ.എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.അന്വേഷണത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീം സഹായത്തിനുണ്ടായിരുന്നു. നജുമുദ്ദിന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ട് പോയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
പ്രതികളെ സഹായിക്കാന്‍ പന്തളത്തെ പ്രബല രാഷ്ട്രീയകക്ഷികള്‍ രംഗത്ത് വന്നിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിെച്ചന്ന കേസില്‍ നജുമുദ്ദിനും ഇതിനു സഹായം നല്‍കിയതിന് മറ്റു മൂന്ന് പ്രതികള്‍ക്ക് എതിരെയും കേസ് എടുത്തു. അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികളെ സഹായിച്ച കൂടുതല്‍ ആളുകള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ്.
പത്തനംതിട്ട ജില്ലാ പോലിസ് മേധാവി റ്റി. നാരായണന്റെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈഎസ്പി എ.നസീം, പന്തളം സിഐ എ.എസ്. സുരേഷ്കുമാര്‍, പന്തളം എസ്ഐ യു.ബിജു,.എഎസ്ഐമാരായ മധു, മുഹമ്മദ് അലി, എസ് സിപിഒമാരായ അജയകുമാര്‍, മധു രാജേന്ദ്രന്‍നായര്‍, സോളമന്, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: