ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും ഇതിഹാസ താരവുമായ സച്ചിന് ടെണ്ടുല്‍ക്കറുടെ തൊപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി. 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ എന്ന ബഹുമതിയാണ് സച്ചിന് ലഭിച്ചത്.
ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരെ കണ്ടെത്താനായി ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ വോട്ടിംഗിലാണ് സച്ചിന് ഒന്നാമതെത്തിയത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ രൃശരസല.േരീാ.മൗ എന്ന വെബ്സൈറ്റാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര രണ്ടും, ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരമാണ് സച്ചിന്, നാല് ഓസീസ് താരങ്ങളും മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങളും രണ്ട് ശ്രീലങ്കന്‍ താരങ്ങളും ആദ്യപത്തില്‍ ഇടംനേടി.
പതിനാറായിരത്തില്‍ പരം ആരാധകര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ സച്ചിന് 23 ശതമാനം വോട്ട് നേടി. സംഗക്കാരക്ക് 14 ശതമാനം വോട്ടാണ് ലഭിച്ചത്. ആദം ഗില്‍ക്രിസ്റ്റിന് 13 ശതമാനം വോട്ടും ലഭിച്ചു. തെരഞ്ഞെടുപ്പിന്റെ പത്ത് ദിവസത്തെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. മുന്‍ ഓസീസ് നായകന് റിക്കിപോണ്ടിംഗാണ് (11%) മൂന്നാമത്. ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ക്രിക്കറ്റ് താരം ജാക്കിസ് കാലിസാണ് അഞ്ചാം സ്ഥാനത്തുള്ളത്. 10 ശതമാനം വോട്ട് നേടിയ എ.ബി. ഡിവില്ലിയേഴ്സ് ആറാം സ്ഥാനത്ത്. ഓസീസ് സ്പിന്നര്‍ ഷെയ്ന് വോണ്‍, പേസര്‍ ഗ്ലെന്‍ മഗ്രാത്ത്, ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്, ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റെയിന് എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് താരങ്ങള്‍.
സച്ചിന് തന്റെ 24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിത്തതിനിടയില്‍ 200 ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 15921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 53.78 ആണ് ശരാശരി. 51 ടെസ്റ്റ് സെഞ്ചുറികളും 68 അര്‍ധ സെഞ്ചുറികളും ഈ നേട്ടത്തില്‍ ഉള്‍പ്പെടുന്നു. ഈ നേട്ടങ്ങളാണ് എക്കാലത്തേയും മികച്ച ബാറ്റ്സ്മാനായി സച്ചിനെ മാറ്റുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: