ലണ്ടന്‍: ഭൂമിക്ക് ഭീഷണിയായി സോളാര്‍ കൊടുങ്കാറ്റ്. രണ്ടു ദിവസം മുമ്പ് ഭൗമമണ്ഡലത്തില്‍ പ്രവേശിച്ച കാറ്റ് ലോകത്തെ സാങ്കേതിക സംവിധാനങ്ങള്‍ക്ക് നാശം വിതച്ചേക്കുമെന്നു വിദഗ്ധര്‍. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്), ഊര്‍ജ്ജ ശൃംഖലകള്‍ തുടങ്ങിയവയ്ക്ക് തകരാര്‍ വരാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും പ്രഹരശേഷിയുള്ള കൊടുങ്കാറ്റ് എത്തുന്നത്.
സൂര്യനിലെ പ്രോട്ടോണ്‍ പ്രവാഹത്തില്‍ നിന്നാണ് സോളാര്‍ കൊടുങ്കാറ്റ് രൂപപ്പെടുന്നത്. സാധാരണയായി ഭൂമിക്കു ചുറ്റുമുള്ള കാന്തിക മണ്ഡലങ്ങളുടെ സാന്നിധ്യം ഇവയെ ഭൗമമണ്ഡലത്തിലേക്ക് പ്രവേശിപ്പിക്കാറില്ല. എന്നാല്‍, ചില കണങ്ങള്‍ ഈ പ്രതിരോധ സംവിധാനത്തെയും മറികടന്ന് മുന്നേറും. 2005 സെപ്തംബറിനുശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണ് ഇത്തവണത്തേതെന്ന് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് അറിയിച്ചു.
സോളാര്‍ കൊടുങ്കാറ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില ഭൗമ പ്രതിഭാസങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും, സാങ്കേതിക ലോകത്ത് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടില്ല. ഗ്ലോബല്‍ പൊസിഷനിങ് സംവിധാനത്തിലെ ചില തകരാറുകള്‍ ഒഴിച്ചാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: