ന്യൂദല്‍ഹി : ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളിലൊന്നാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ കശാപ്പു ചെയ്ത കാലയളവായിരുന്നു അതെന്നും പ്രധാനമന്ത്രി. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ജയപ്രകാശ് നാരായണന്റെ ആഹ്വാനമനുസരിച്ച് ഭാരതത്തിലങ്ങോളമിങ്ങോളം ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും ജനാധിപത്യം പുനസ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയെ പ്രതിരോധിച്ച സമര പോരാളികളില്‍ നാം അഭിമാനം കൊള്ളുന്നു. പ്രധാനമന്ത്രി വ്യക്തമാക്കി .
അടിയന്തരാവസ്ഥക്കാലത്ത് നിരവധി നേതാക്കളുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതായി പ്രധാനമന്ത്രി അനുസ്മരിച്ചു. ശരിയായ ജനാധിപത്യം രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണെന്ന് അഭിപ്രായപ്പെട്ട മോദി ജനാധിപത്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: