ഉപ്പുതറ: കുമളിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് 150 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം രണ്ടായി. വണ്ടിപ്പെരിയാര്‍ സ്വദേശിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പാമ്പനാര്‍ കല്ലാര്‍ സ്വദേശി മുരുകേശന്(33) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ പീരമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന്റെ പിന്‍ഭാഗം എതിരെ വന്ന കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസിലിടിച്ച് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. നാലു തവണ മലക്കം മറിഞ്ഞ ബസ് 150 അടിയോളം താഴ്ചയിലുള്ള പാറകക്ഷണത്തില് തട്ടിയാണ് നിന്നത്. ഇത്രയേറെ താഴേയ്ക്ക് പതിച്ചിട്ടും വന്‍ ദുരന്തത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
നാട്ടുകാരും എതിരെ വന്ന ബസിലെ യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിനുള്ളില്‍ കുടുങ്ങി കിടന്നവരെ പിന്‍വശത്തെ ചില്ല് തകര്‍ത്താണ് പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: