കൊച്ചി: ബജറ്റ് അവതരണ ദിവസം നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിയമസഭയില്‍ പൊതു മുതല്‍ നശിപ്പിക്കുകയും വനിതാ എംഎല്‍എ മാരെ കൈയേറ്റം ചെയ്യുകയും ചെയ്ത അഞ്ച് എംഎല്‍എമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന പൊതു താല്പര്യ ഹര്‍ജിയിലാണ് നടപടി.
രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ പൊതുമുതലാണ് പ്രതിഷേധത്തിനിടെ നിയമസഭയ്ക്കുള്ളില്‍ തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: