അരുവിക്കര: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഇന്ത്യയിലേയും കേരളത്തിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തല മുതിര്‍ന്ന നേതാവാണെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്.
വിഎസില്‍ അര്‍പ്പിതമായ രാഷ്ട്രീയ കടമയാണ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അദ്ദേഹം നിര്‍വഹിക്കുന്നത്. വിഎസിനെതിരെ യു.ഡി.എഫ് നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ അവരുടെ നിരാശയില്‍ നിന്നുണ്ടായതാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അരുവിക്കരയിലെ പ്രചരണ രംഗത്ത് തന്നെ കാണാനില്ലെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പിണറായി മറുപടി നല്കി. തന്നെ കാണണമെന്ന് യുഡിഎഫ് നേതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടെന്ന് മനസിലായി. അതിന് അവരോട് നന്ദിയുണ്ട്. പക്ഷേ, താന്‍ മറ്റു ചില ജോലികളിലാണെന്നും പിണറായി വ്യക്തമാക്കി.
എല്‍ഡിഎഫ് വോട്ടുകള്‍ ബി.ജെ.പിയ്ക്ക് മറിയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി വോട്ട് മറിയുന്ന ഒരു സ്ഥിതിയും അരുവിക്കരയിലില്ല. ഒരു സാഹചര്യത്തിലും ലഭിക്കാതിരുന്ന വോട്ടുകള്‍ പോലും ലഭിക്കുന്ന സ്ഥിതിയാണ് എല്‍.ഡി.എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: