ന്യൂദല്‍ഹി: അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വച്ച് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ ദേഹപരിശോധന നടത്തി അപമാനിച്ച സംഭവത്തില്‍ യുഎസിനെ അതൃപ്തി അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കലാമിനെ ദേഹപരിശോധന നടത്തിയ സംഭവം സ്വീകാര്യമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിഷേധം യു.എസിനെ അറിയിക്കാന്‍ അംബാസഡര്‍ നിരുപമ റാവുവിനെ ചുമതലപ്പെടുത്തി. ഇത്തരം നിലപാട് തുടര്‍ന്നാല്‍ യുഎസ് നേതാക്കള്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇതേ അവസ്ഥ നേരിടേണ്ടി വരുമെന്നും കൃഷ്ണ മുന്നറിയിപ്പ് നല്കി.
രണ്ടു വര്‍ഷം മുന്‍പ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ യു.എസ് വിമാനത്തില്‍ കയറിയ കലാമിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: