കാഠ്മണ്ഡു : ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന്റെ പുനര്‍നിര്‍മ്മാണത്തിന് ഭാരതം നൂറു കോടി ഡോളര്‍ നല്‍കും. നേപ്പാളിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രഖ്യാപിച്ചതാണിത്.വരുന്ന അഞ്ചു വര്‍ഷം കൊണ്ട് മൊത്തം ഇരുനൂറു കോടി രൂപയുടെ സഹായമാകും ഭാരതം നല്‍കുക.സുഷമ പറഞ്ഞു.
ഏപ്രില്‍ 25നുണ്ടായ ഭൂചലനത്തില്‍ പതിനായിരത്തിലേറെപ്പേരാണ് മരിച്ചത്.ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നടിഞ്ഞിരുന്നു.പൗരാണികമായ യോഗയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാം, എന്നിട്ട് നമുക്ക് നേപ്പാളിന്റെ പുനര്‍നിര്‍മ്മാണത്തിന് കൈേകാര്ക്കാം. അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സുഷമ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയെ കണ്ടിരുന്നു.
പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങൡ ഭാരതം നേപ്പാളുമായി തോളോടു തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സുഷമ അദ്ദേഹത്തിന് വാക്ക് നല്കി. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിന് സമയോചിതമായി ഇടപെടാന്‍ കഴിഞ്ഞു. അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: