ന്യൂദല്‍ഹി: ഭാരതത്തില്‍ വഹാബി മുസ്ലിങ്ങളെ വളര്‍ത്താനും അവര്‍ക്ക് സ്വാധീനം ഉറപ്പിക്കാനും സൗദി അറേബ്യയ്ക്ക് വന്‍ പദ്ധതി, ഇതിനു വേണ്ടി അവര്‍ ഇതിനകം 1700 കോടി രൂപ ചെലവിട്ടു കഴിഞ്ഞതായാണ് സൂചന. പദ്ധതി കേരളത്തില്‍ വന്‍ വിജയം കണ്ടുകഴിഞ്ഞതായും വിവരമുണ്ട്. വന്‍ വര്‍ഗീയ സംഘര്‍ഷത്തിന് ഇടനല്കുന്ന രഹസ്യപദ്ധതി ഭാരതത്തിന് വലിയ തലവേദനയാകും.
കഴിഞ്ഞവര്‍ഷം ബെംഗളൂരുവിലും മഹാരാഷ്ട്രയിലും ഉണ്ടായ സംഘര്‍ഷം ഇതിന്റെ പ്രത്യാഘാതമാണെന്നാണ് വിവരം. സുന്നി മദ്രസകളുടെ ഭരണം പിടിക്കാനും വഹാബി ആചാരങ്ങള്‍ നടപ്പാക്കാനും ഒരു വിഭാഗം നടത്തിയ ശ്രമങ്ങളാണ് രണ്ടിടങ്ങളിലും സംഘര്‍ഷം വിതച്ചത്. രണ്ടിടങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ കേരളത്തില്‍ വഹാബിവല്‍ക്കരണം വിജയിക്കുകയാണ് ഉണ്ടായത്.
ഭാരതത്തിലെ ഷിയാ മുസ്ലിങ്ങള്‍ക്കു മേല്‍ ഇറാന് സ്വാധീനം കൂടിവരികയാണെന്നും സൗദി ആശങ്കപ്പെടുന്നു. ഷിയാകളുടെ ഭീഷണി തടയാന്‍ ഭാരതത്തില്‍ വഹാബി കേന്ദ്രങ്ങള്‍ തുറക്കണമെന്ന് മുസ്ലിം വേള്‍ഡ് ലീഗ് സൗദിയോട് ആവ്യെപ്പെട്ടിരുന്നു.
ഭാരതത്തില്‍ ധാരാളം ഷിയാ മുസ്ലിങ്ങളുണ്ട്. ഇവരെ നേരിടണമെങ്കില്‍ സുന്നികളും തീവ്രമതബോധം ഉള്ളവരാകണമെന്നാണ് സൗദിയുടെ നിലപാട്. ഇതിനാണ് സുന്നികളെ തീവ്രമതബോധമുള്ള വഹാബികളാക്കാന് ശ്രമം നടത്തുന്നത്.
സുന്നികളിലെ കടുത്ത യാഥാസ്ഥിതികരാണ് വഹാബികള്‍. ഭാരതത്തില്‍ പതിനെട്ടും ലക്ഷംം വഹാബികളുണ്ട്.വഹാബി വിഭാഗം ശക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി സൗദി വഹാബി മതപണ്ഡിതരെ ഭാരതത്തിലേക്ക് പ്രസംങ്ങള്‍ നടത്താന്‍ അയച്ചിരുന്നു. 2011 മുതല്‍ 2013 വരെയായി ഇത്തരം 25000 പേരാണ് ഭാരതത്തില്‍ എത്തി സെമിനാറുകളും ക്ലാസുകളും നടത്തിയത്. ഇവരാണ് 1700 കോടി രൂപയും പല രൂപത്തില്‍ ഇവിടെ ഒഴുക്കിയത്.
തൊഴില്‍ തേടി ലക്ഷങ്ങളാണ് കേരളത്തില്‍ നിന്ന് സൗദിക്ക് പോകുന്നത്. ഇതാണ് അവരുടെ പദ്ധതി കേരളില്‍ വിജയിക്കാന്‍ പ്രധാനകാരണം. കേരളത്തിലെ 75 ഓളം മോസ്ക്കുകള്‍ ഇവര്‍ പിടിച്ചെടുത്തു കഴിഞ്ഞു.. പുതുതായി കേരളത്തില്‍ ഉയര്‍ന്നുവരുന്നതെല്ലാം സൗദി മോഡലിലാണ്. സൗദിയില്‍ നിന്ന് പണം ഏറ്റവും കൂടുതല്‍ ഒഴുകുന്നത് കേരളത്തിലേക്കാണ്. ഒസാമ ബിന്‍ ലാദന് കൊല്ലപ്പെട്ടപ്പോള്‍ ലാദനു വേണ്ടി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട ഭാരതത്തിലെ ഒരേഒരു പ്രദേശം കേരളമായിരുന്നു. അജ്മല്‍ കസബിനെ തൂക്കിലേറ്റിയപ്പോള്‍ കസബിനു വേണ്ടി പ്രാര്‍ഥന നടന്ന സ്ഥലമായിരുന്നു, കേരളം, പ്രത്യേകിച്ച് കൊച്ചിയിലെ കാക്കനാട്.
മുസ്ലിങ്ങളിലെ അനവധി ചെറുപ്പക്കാരാണ് ഇങ്ങനെ തീവ്രവാദികളായി മാറുന്നത്. പക്വതയുള്ള ചില മുതിര്‍ന്നവര്‍ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.വഹാബി മതപ്രഭാഷകര്‍ പ്രത്യേക നിയമപുസ്തകങ്ങളുമായാണ് കേരളത്തില്‍ വരുന്നത്. ഇവ മസ്ജിദുകളില്‍ വിതരണം ചെയ്യും. ഇതിനെ മസ്ജിദ് ഭരണാധികാരികള്‍ ചോദ്യം ചെയ്യുമ്പോഴാണ് പലപ്പോഴും സംഘര്‍ഷം ഉണ്ടാകുന്നത്. ശരീയത്ത് നിയമപ്രകാരമുള്ള കടുത്ത ജീവിത ക്രമങ്ങളാണ് ഇവയില്‍.
നിര്‍ദ്ദേശങ്ങള്‍
1 കബറിടങ്ങള്‍ ആരാധനാലയങ്ങള്‍ ആക്കരുത്.
2 മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണം. അല്ലാത്തവരെ ശിക്ഷിക്കണം.
3 പുരുഷന്മാര് നിബന്ധമായും താടിവയ്ക്കണം.
4 സ്ത്രീകളെ ജോലിക്ക് വിടരുത്.
5 പൊതുസ്ഥലങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഇടപഴകാന്‍ അനുവദിക്കരുത്.
6 സംസ്ക്കാരച്ചടങ്ങില്‍ ആരും ഉച്ചത്തില്‍ വിലപിക്കരുത്.
7 ശരീയത്ത് നിയമം പൂര്‍ണ്ണമായും അനുസരിക്കണം.
8 ഒരോ തെറ്റിനും ശരീയത്ത് പ്രകാരമുള്ള ശിക്ഷ നല്‍കണം.
9 പാന്റ ്സായാലും മുണ്ടായാലും കണങ്കാലിന് മുകളില്‍ കിടക്കണം.
10 പൊട്ടിച്ചിരിക്കരുത്.
11 പാട്ട് കേള്‍ക്കരുത്.
12 നൃത്തമാടരുത്.
13 ടിവി കാണരുത്.
ഭാരതത്തില്‍ വഹാബി സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളുമുണ്ട്. സ്വന്തം വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപിക്കാനാണ് 800 കോടി മാറ്റിവച്ചിരിക്കുന്നത്. ആന്ധ്രയില്‍ ഒരു യൂണിവേഴ്സിറ്റി തുടങ്ങിക്കഴിഞ്ഞു. നാലെണ്ണം തുടങ്ങാനാണ് പരിപാടി. നിലവിലുള്ള പള്ളികള്‍ പിടിച്ചെടുക്കാന്‍ പ്രയാസമായതിനാല്‍ വഹാബി മസ്ജിദുകള്‍ നിര്‍മ്മിക്കാനാണ് 300 കോടി.
ഈ പദ്ധതികള്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നത്. കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ തീവ്രവാദം അതിശക്തമാകുന്നതിന് വഹാബി വരവാണ് ഒരു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: